വ്യാഴാഴ്‌ച, സെപ്റ്റംബർ 12, 2013

മരണത്തിലേക്കുള്ള വഴി

എന്നോട് പൊറുക്കുക ...
ദൈവത്തിലും അധികം ഞാൻ ചെകുത്താനെ പ്രണയിച്ചു പൊയ്...
ആ പ്രണയത്തിൽ ഞാൻ എന്നെ അർപ്പിച്ചപ്പോൾ ചുറ്റിലും ഞാൻ അന്ധകാരത്തെ ശ്വസിച്ചു
പ്രണയത്തിൻ തുടക്കം എന്നിൽ പുളകം നിറച്ചപ്പോൾ അതിന്റെ ഒടുക്കം എന്നെ ക്രൂശിച്ചു...

അടങ്ങാത്ത ആത്മാവിനെ മരത്തിൽ ബന്ധിച്ചു, അപ്പോൾ നിന്റെ കണ്‍കളിൽ ഞാൻ പുഞ്ചിരിയുടെ തിളക്കം കണ്ടു

എന്റെ മനസ്സില് ആണികൾ ഞാൻ തന്നെ അടിച്ചു ചേർത്തു
ആ മുറിവിൽ നിന്നും രക്തം ഊറുമ്പോൾ നിന്റെ കണ്ണില പ്രണയം ഞാൻ കണ്ടു..ജ്വലിക്കുന്ന പ്രണയം

അതിനു മരണത്തിന്റെ നിറമായിരുന്നു !!!

ബുധനാഴ്‌ച, സെപ്റ്റംബർ 11, 2013

വെറും വെറുതെ ...

വരൂ നീയെന്റെ കൈകളിൽ മുറുകെ പിടിക്കൂ ....
നിന്നെ ഞാൻ സ്നേഹത്തിൻ അനന്ത താഴ്വരയിലേക്ക് കൊണ്ട് പോകാം ജാതിക്കും മതത്തിനും സമൂഹത്തിനും അപ്പുറം നമ്മുക്ക് പ്രണയിക്കാം... പ്രണയം മടുക്കുമ്പോൾ നമുക്കാ തീരങ്ങളിൽ കൈ കോർത്ത് നടക്കാം...
പ്രണയം എന്ന വാക്കിനുമപ്പുറം നമുക്ക് പരസ്പരം കാമിക്കാം,മോഹിക്കാം കൊതിക്കാം ...

വരൂ നീയെന്നെ നിന്നോട് ചേർത്ത് അണക്കൂ, നമുക്ക് പ്രണയത്തിൻ അഗാധ ആഴങ്ങളിലേക്ക് ഊളയിടാം...
പ്രണയത്തിനു പോലും അസൂയ നല്കിക്കൊണ്ട് നമുക്ക് സ്നേഹിക്കാം.. സ്നേഹിച്ചു മടുക്കുമ്പോൾ കടലിലെ റാണിയുടെ കൊട്ടാരത്തിൽ ചെന്ന് പാർക്കാം...
സ്നേഹം എന്ന വാക്കിനുമപ്പുറം ജീവിതം മരണത്തിൽ എന്ന പോലെ നമുക്ക് നമ്മിൽ അലിഞ്ഞില്ലാതാകാം ...

വരൂ പ്രിയനേ നമുക്ക് പ്രണയിക്കാം...

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...