വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

എന്‍റെ തറവാട്

ഹരിശ്രീ  ഗണപതയേ നമഹ:
ഇന്നു വിദ്യാരംഭം.ഒരു തുടക്കക്കാരി ബ്ലോഗ്ഗിണി ആണെങ്കിലും, ഇന്നു ഒരു പോസ്റ്റ്എങ്കിലും ഇടാത്തത് ശരിയല്ലല്ലോ അത് കൊണ്ട് എന്റെ വീട്ടിനെ കുറിച്ച് പറയാം എന്ന് വച്ചു.
അച്ഛന്റെ വീട്ടില്ആണ് ഞങ്ങള്താമസിച്ചിരുന്നത്. പക്ഷെ വിശേഷ ദിവസങ്ങള്അമ്മയുടെ തറവാട്ടില്ആണ്. മരുമക്കതായം ആയിരുന്നല്ലോ പണ്ട്,തറവാട്ടില്അതിപ്പോഴും തുടരുന്നു. അത് കൊണ്ട് എന്റെ കുടുംബത്തിലെ തലമുറ വാഹകര്പെണ്കുട്ടികളാണ്. അവര്ക്കാണ് സര് സ്വത്തും. അത് കൊണ്ട് തന്നെ അവര്ക്ക് പ്രത്യേക സ്ഥാനം ആണ്. നല്ല ദിവസങ്ങളില്തറവാട് വൃത്തിയാക്കി നാഗക്കാവിലും,ബ്രഹ്മ രക്ഷസ്സിനും വിളക്ക് തെളിക്കും.. പിന്നെ മുല്ലക്കലും പടി മുറ്റത്തും ദീപം വയ്ക്കും. വൈകുന്നേരം ആകുമ്പോഴേക്കും ഓരോരുത്തരായി എത്തി തുടങ്ങും. ഓരോ ഓട്ടോ വരുമ്പോളും സന്തോഷമാണ്.
തറവാട്ടില്എപ്പോളും ബഹളം ആയിരിക്കും അന്നൊക്കെ .അമ്മ,അച്ഛന്‍,മുത്തശ്ശന്‍,അച്ഛമ്മ അമ്മാവന്മാര്‍,അമ്മായിമാര്‍,വലിയമ്മമാര്‍,വലിയച്ചന്മാര്‍,ചെറിയമ്മമാര്‍,ചെറിയച്ചന്മാര്അവരുടെ മക്കള്എല്ലാവരും എത്തും. അപ്പൊ അവരൊക്കെ ഓരോരോ സ്ഥലങ്ങളില്ആയിരുന്നു എങ്കിലും എല്ലാ നല്ലതിനും ചീത്തക്കും ഒത്തു  ചേരും.   ഒത്തുചേരല്മൂത്തവരെ സംബധിച്ച് ആഘോഷമായിരുന്നു. മുതിര്ന്ന സ്ത്രീകള്അടുക്കളയില്തിരക്കിലാവും സദ്യ ഉണ്ടാക്കലും മറ്റുമായി തിരക്കില്‍. അതിനിടയില്പരദൂഷണവും. നാട്ടില്അല്ലാത്തവര്ക്ക് നാട്ടിലെ എല്ലാം അറിയണം.നാട്ടില്ആരൊക്കെ കല്യാണം കഴിഞ്ഞു പോയി,പ്രസവിച്ചു,ഒളിച്ചോടി പോയി ഇതൊക്കെയാണ് ആദ്യം അറിയേണ്ടത്. നാട്ടിലുള്ളവര്ക്ക് നഗരത്തിലെ വിശേഷം അറിയണം.
പുരുഷന്മാര്ക്ക് രാവിലെ മുതല്തിരക്കാണ്. നാട് ചുറ്റണം,പണിക്കാരെ ഭരിക്കണം, പിന്നെ കുറെ എന്തൊക്കെയോ. പക്ഷെ വൈകുന്നെരങ്ങളൊക്കെ അവര്ഞങ്ങള്ക്കായി ചിലവഴിക്കും. കുടുംബത്തില്എല്ലാവരും ചേര്ന്ന് മ്യുസിക്കല്ചെയര്‍,പാട്ടു മത്സരം അങ്ങനെ ഒരുപാടു സന്തോഷങ്ങള്‍. എല്ലാവരും കൂടെ ഊണ് കഴിക്കും.നിലത്തു എല്ലാവരും കൂടെ കിടന്നുറങ്ങും.
പട്ടുപാവാടയണിഞ്ഞ ചേച്ചിമാരെ ചേട്ടന്മാര്കണ്ണിമയ്ക്കാതെ നോക്കും. അവര് സംസാരിക്കുമ്പോള്കളിയാക്കും. അവര്ഞങ്ങളുടെ കൂട്ടത്തില്കൂടിയില്ലെങ്കില്ചേട്ടന്മാര്ഞങ്ങളെ വിട്ടു അവരെ വിളിപ്പിക്കും. ഞങ്ങളൊക്കെ കളിക്കുമ്പോള്അവര്ദൂരെ ഇരുന്നു സംസാരിക്കും. അത് കണ്ടു പിടിക്കുന്ന അമ്മായിമാര്അവരെ ചെവിക്കു നുള്ളി കളിയാക്കും.നാണം കൊണ്ട് പട്ടു പാവാടക്കാരി ഓടി മറയും. ഇതൊക്കെയേ ഉള്ളൂ.എങ്കിലും പ്രണയത്തിന്റെ തീവ്രത കണ്ടു ഞങ്ങളില്ചിലരെങ്കിലും കൊതിച്ചിട്ടുണ്ട്.
തിരിച്ചു പോകേണ്ട നാള്ആണ് വേദനിപ്പിക്കുന്ന നാള്‍. രഹസ്യമായി യാത്ര പറഞ്ഞും പ്രതീക്ഷകള്പങ്കു വച്ചും ഞങ്ങള്കുട്ടികള്പിരിയും. അടുത്ത വര്ഷം കാണാം എന്നും അപ്പോള്മാങ്ങാ എറിഞ്ഞു വീഴ്ത്തി തരാമെന്നും,ഇനി വരുമ്പോള്മയില്പീലി തരാമെന്നും അങ്ങനെ ഒരുപാടു വലിയ വാഗ്ദാനങ്ങള്‍. ചേട്ടന്മാരുടെ ചെവിയില്പറയാനുള്ള രഹസ്യം ഞങ്ങളോടെ പറഞ്ഞു ചേച്ചിമാരും പോകും. പിന്നെ തറവാട് പൂട്ടി ഞങ്ങളും. അപ്പോള്നെഞ്ചില്വിങ്ങുന്ന ഗദ്ഗദം… പോസ്റ്റ്എഴുതോമ്പോഴും എനിക്കുണ്ട്. അന്നൊക്കെ അത് വലിയ വേദനയായിരുന്നു. എല്ലാവരും കെട്ടിപിടിച്ചു കരഞ്ഞും,ഉമ്മ വച്ചും,വലിയവരുടെ അനുഗ്രഹം മേടിച്ചും പിരിയും.
അങ്ങനെയിരിക്കെ പിന്നെയും ഞങ്ങള്ഒത്തു കൂടി. പക്ഷെ അന്നവിടെ ആരും വിളക്കു വച്ചില്ല,ചിരിച്ചില്ല. ചങ്ങലകളും കൊണ്ട് കുറെ ആളുകള്വന്നു. എന്തൊക്കെയോ നടന്നു. എല്ലാവരും തമ്മില്വഴക്ക്. വഴക്ക് കൂടുന്ന ശബ്ദം മാത്രം തറവാട്ടില്‍. ആര്ക്കും ആരോടും ഇഷ്ടമില്ലാത്ത പോലെ എല്ലാവരും. കളിയും ചിരിയും തമാശയും ഇല്ല വീട്ടില്‍. ഞങ്ങളെ ആരെയും പരസ്പരം സംസാരിക്കാന്പോലും ഞങ്ങളുടെ അച്ഛനമ്മമാര്വിട്ടില്ല. പരസ്പരം സങ്കടത്തോടെ നോക്കി നില്ക്കാം എന്നല്ലാതെ ഞങ്ങളെന്തു ചെയ്യാന്‍.സ്വത്തു ഭാഗം വക്കല്ആണത്രേ അത്. ഇത്രേം വിഷമം പിടിച്ച ഒന്നാണെങ്കില്അത് വേണ്ടായിരുന്നു...
ഒരു  നാള്എല്ലാരും പിരിഞ്ഞു. ആരും ആരോടും യാത്ര പറഞ്ഞില്ല,മുത്തശ്ശന്റെ അനുഗ്രഹം വാങ്ങില്ല,ആരും കരഞ്ഞില്ല,കെട്ടി പിടിച്ചുമില്ല...
 
ഒത്തുചേരലുകള്കുറഞ്ഞു വന്നു. പിന്നെയെന്നോ അത് കല്യാണങ്ങള്ക്കും മരണങ്ങള്ക്കും മാത്രമായി. മുത്തശ്ശന്കരഞ്ഞു വിളിച്ചിട്ടും അവര്വന്നില്ല. മുത്തശ്ശന്മരിച്ചപ്പോള്പോലും ചിലര്വന്നില്ല.ജോലി തിരക്കാണ് പോലും.

കുറെ വര്ഷങ്ങള്ക്കു ശേഷം എന്റെ കല്യാണം ഉറച്ചു. എല്ലാവരെയും അമ്മയും അച്ഛനും അവരവരുടെ  വീട്ടില്ചെന്ന് വിളിച്ചു. നീങ്ങിപോയ കണ്ണികളൊക്കെ ഒത്തു ചേര്ന്നു. വരാത്തവരെ ഇവര്ചേര്ന്നു ഒറ്റപ്പെടുത്തി. സന്തോഷം വിരുന്നുവന്നു പഴയ തറവാട്ടില്‍. അടഞ്ഞു കിടന്ന വാതിലുകള്മലര്ക്കെ തുറന്നു.ബ്രഹ്മ രക്ഷസ്സിനും നാഗങ്ങള്ക്കും വിളക്കു തെളിച്ചു. പിരിയുന്ന നാളില്എല്ലാവരും വിതുമ്പി. കാരണം അവരുടെ മാതാപിതാക്കള്ആരും ജീവനോടെ ഉണ്ടായിരുന്നില്ല അനുഗ്രഹം വാങ്ങാന്‍...

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...